പെരുമ്പാവൂർ: നാലരക്കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പെരുമ്പാവൂരിൽ എക്‌സൈസിന്റെ പിടിയിലായി. ഒഡീഷ സ്വദേശി അമിത പ്രധാനാണ് (38) 4.6 കിലോ കഞ്ചാവുമായി ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്ന് പിടിയിലായത്. ഒഡീഷയിൽനിന്ന് കുറഞ്ഞവിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിനിൽ പെരുമ്പാവൂരിൽ വില്പന നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായ മറ്റൊരു ഒഡീഷക്കാരനിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന പരിശോധനയിൽ പെരുമ്പാവൂർ ഭാഗത്തുനിന്ന് ഒൻപതുകിലോ കഞ്ചാവും 15 ലിറ്ററോളം വ്യാജമദ്യവും 50 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും എക്സൈസ് പിടികൂടിയിരുന്നു. എക്‌സൈസ് ഇൻസ്പെക്ടർ ജെ. റെജി, പ്രിവന്റീവ് ഓഫീസർ വി.എസ്. ഷാജു, സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ. രാജേഷ്, പി.ജെ. പദ്മഗിരീശൻ, പി.ടി. രാഹുൽ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |