ആലപ്പുഴ: കുട്ടനാട്ടിലെ കനോയിംഗ് കയാക്കിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ
പള്ളാതുരുത്തി, പുന്നമട കേന്ദ്രീകരിച്ച് ആരംഭിക്കുന്ന കോപ്പിലാറ്റിസ് കായിക സംഘടന പുതിയ പ്രതീക്ഷകൾക്ക് വഴി തുറക്കുന്നു. കുട്ടനാട്ടിലെ വിദ്യാർത്ഥികൾക്ക് വീട്ടുമുറ്റത്ത് പരിശീലനത്തിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും ഭാവിയിൽ അക്കാദമിയായി വികസിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ജല കായിക രംഗത്തുള്ള കുട്ടനാട്ടിലെ മുൻകാല കായികതാരങ്ങളുടെ സഹായത്തോടെ പുതിയ താരങ്ങളെ വാർത്തെടുക്കുന്നതിനുള്ള സംരംഭങ്ങൾ ശക്തമായ നിലയിൽ മന്നോട്ടു കൊണ്ടപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉയർന്ന നിലവാരത്തിലുള്ള ഇരുപതോളം ബോട്ടുകളാണ് ഇതിനായി രംഗത്ത് ഇറക്കിയിട്ടുള്ളത്.
സംരംഭത്തിന്റെ ഉദ്ഘാടനം പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ ഒന്നാം തുഴക്കാരൻ കനീഷിന് തുഴ കൈമാറി ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു നിർവഹിച്ചു.
നവാസ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. കൈനകരി പഞ്ചായത്ത് അംഗം ശാലിനി ലൈജു, നഗരസഭാ കൗൺസിലർ ശ്വേത എസ. കുമാർ, സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം അഡ്വ കുര്യൻ ജെയിംസ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഭാരവാഹികളായ ശശിധരൻ ഓണമ്പള്ളി, സുനീർ, എം.ജി യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ്‌ബാൾ പരിശീലകൻ സുനിൽ, കോപ്പിലാറ്റിസ് സെക്രട്ടറി വി.എസ്.ദാമു പ്രസാദ് രതിസരേഷ്, സി.സജീവ് എന്നിവർ സംസാരിച്ചു. ജലഘോഷയാത്ര നാഷണൽ ഗെയിംസ് സ്വർണമെഡൽ ജേതാവ് മനോജ് പവിത്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |