ഷൊർണൂർ: നഗരസഭയിലെ മുണ്ടമുക പാടശേഖരത്തിൽ മുപ്പത് വർഷത്തിന് ശേഷം വീണ്ടും പുഞ്ചനെൽകൃഷിയുടെ നൂറ് മേനി പുഞ്ചിരി. നഗരസഭയിലെ ഏറ്റവും വലുതും സജീവമായതുമായ പാടശേഖരമാണ് മുണ്ടമുക. പ്രസാദ് പരക്കാട്ട്, സുനിൽകുമാർ ഇട്ടിയങ്കടത്ത്, കെ.ടി.ശങ്കരൻ എന്നീ യുവാക്കളാണ് ഷൊർണൂരിലെ നെല്ലറയായിരുന്ന മുണ്ടമുക പാടത്തെ വീണ്ടെടുക്കാൻ രംഗത്തിറങ്ങിയത്. ഇവർക്ക് പിന്തുണയുമായി കൃഷിഭവനുമുണ്ട്.
കൊയ്ത്തുത്സവം നടത്തി കഴിഞ്ഞ ദിവസം പുഞ്ചപ്പാടം കൊയ്‌തെടുത്തു തുടങ്ങി. പുഞ്ചകൃഷിയുടെ കൊയ്ത്ത് ഉത്സവം നഗരസഭ ചെയർമാൻ എം.കെ.ജയപ്രകാശ് നിർവഹിച്ചു.
നഗരസഭ കൗൺസിലർമാരായ ഇ.പി.നന്ദകുമാർ, കെ.രാജലക്ഷമി, കൃഷി ഓഫീസർ സിബി.എൽ, കൃഷി അസിസ്റ്റന്റ് പ്രവിത.പി, മുണ്ടമുക പാടശേഖര സമിതി സെക്രട്ടറി ഐ.ശശീധരൻ നായർ, നഗരസഭ പാടശേഖര ഏകോപന സമിതി പ്രസിഡന്റ് വിജയപ്രകാശ് ശങ്കർ, ബിജു സി.കാരക്കാട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |