കാഞ്ഞങ്ങാട്: സംവരണത്തിന്റെ ആനുകൂല്യത്തിനൊപ്പം സ്ത്രീകൾ സ്വയം മുന്നോട്ട് വന്നാൽ മാത്രമേ സ്ത്രീ ശാക്തീകരണം പൂർണ അർത്ഥത്തിൽ സാധ്യമാവുകയുള്ളൂ എന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞു. കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന വനിതാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്ന സ്ത്രീകളുടെ എണ്ണം ഇന്നും കുറവാണ്. സ്ത്രീകൾക്ക് പാർലമെന്റിലും അമ്പത് ശതമാനം സംവരണം വേണമെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. എല്ലാ രംഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിക്കണം. സർവീസ് സംഘടനകളുടെ തലപ്പത്തും സ്ത്രീകൾ മുഖ്യധാരയിൽ കടന്നുവരണമെന്നും അവർ പറഞ്ഞു.
വി.കെ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, സംഘാടകസമിതി ചെയർമാൻ അഡ്വ. കെ.രാജ്‌മോഹൻ, അഡ്വ.പി.അപ്പുക്കുട്ടൻ, കെ.ഹരിദാസ്, പി.ആർ.സ്മിത, എവേണുഗോപാലൻ എന്നിവർ സംസാരിച്ചു. സെമിനാറിൽ അഡ്വ.പി. എം. ആതിര വിഷയം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |