കൊച്ചി: ഏഴുമാസം പ്രായമുള്ള മുഹമ്മദ് സഫാൻ അലിയുടെ കരൾ ആസ്റ്റർ മെഡ്സിറ്റിയിൽ വിജയകരമായി മാറ്റിവച്ചു. തെലങ്കാന സ്വദേശിയായ കുട്ടിയുടെ അമ്മയാണ് കരൾ ദാതാവ്.
ബോളിവുഡ് നടൻ സോനു സൂദുമായി സഹകരിച്ച് ആസ്റ്റർ വോളന്റിയേഴ്‌സ് നടപ്പാക്കുന്ന 'ദി സെക്കന്റ് ചാൻസ് ഇനീഷ്യേറ്റീവ്' പദ്ധതിയിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്.
നാലു മാസം പ്രായമുള്ളപ്പോഴാണ് സഫാൻ അലിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ കൊണ്ടുവന്നത്. കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് (പിത്തരസം കുഴൽ) വികസിക്കാത്ത രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് രോഗമെന്ന് കണ്ടെത്തി.
ജന്മനാടായ കരിംനഗറിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. മഞ്ഞപ്പിത്തവും സിറോസിസ് ബാധയും മൂർച്ചിച്ചതോടെ കരൾ മാറ്റിവയ്ക്കുകയെല്ലാതെ വഴിയില്ലെന്നായി. ബോളിവുഡ് നടൻ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് എത്തിയത്. ആസ്റ്റർ മെഡ്‌സിറ്റി ലീഡ് സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഡോ. ചാൾസ് പനക്കൽ, ഡോ. ഗീത മമ്മയിൽ, ഡോ. സുധീർ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രൻ എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. സഫാനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതിൽ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |