കോഴിക്കോട്: രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്ന 'ചിന്തൻ ശിബിര'ത്തിന്റെ തുടർച്ചയായി കെ.പി.സി.സി സംഘടിപ്പിക്കുന്ന 'നവ സങ്കൽപ്പ് ചിന്തൻ ശിബിര'ത്തിന് കോഴിക്കോട് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 10ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി രണ്ടു ദിവസത്തെ ചിന്തൻ ശിബിരം ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി, മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദ്വിഗ്വിജയ് സിംഗ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ എന്നിവർ സംസാരിക്കും.
191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അഞ്ച് കമ്മിറ്റികളാണ് ചിന്തൻ ശിബിരത്തിന്റെ ചർച്ചാ വിഷയങ്ങൾ തയ്യാറാക്കുന്നത്. ഇവയെ അധികരിച്ച് പ്രതിനിധികളുടെ ചർച്ച നടക്കും.
ചിന്തൻ ശിബിരത്തിന്റെ മുന്നോടിയായി ഇന്നലെ നഗരത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്, കെ.എസ്. യു, മഹിളാ കോൺഗ്രസ് ആഭിമുഖ്യത്തിൽ നടന്ന വിളംബര ജാഥ കെ.കെ എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ന് വൈകിട്ട് അഞ്ചിന് ശിബിരം ഗ്രൗണ്ടിൽ കലാസാംസ്‌കാരിക സദസ് നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |