കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. സ്വപ്ന സുരേഷ്, സന്ദീപ് നായർ, കരാറുകാരൻ സന്തോഷ് ഈപ്പൻ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ വിളിപ്പിക്കുന്നത്. ശിവശങ്കറിന് പദ്ധതിയുമായുള്ള ബന്ധം, വിദേശസംഭാവന സ്വീകരിക്കുന്നതിലെ പങ്ക്, കോഴയുടെ പങ്ക് കൈപ്പറ്റിയോ തുടങ്ങിയ കാര്യങ്ങളും സി.ബി. ഐ ചോദിക്കും.
ദുബായ് റെഡ് ക്രെസന്റ് യു.എ.ഇ കോൺസുലേറ്റിലൂടെ നൽകിയ 18.50 കോടി രൂപയിൽ നിന്ന് 4.48 കോടി കമ്മിഷനായി നൽകിയെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇൻസ്‌പെക്ടർ എസ്.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |