തിരുവനന്തപുരം: ലോക വൈജ്ഞാനിക രംഗത്തെ നമ്മുടെ സമൂഹത്തിന് ഉപയോഗിക്കാനാവുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റണമെന്നും അതിനുള്ള ചുവടുവയ്പാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സർവകലാശാലയെ അനുമോദിക്കുന്ന ചടങ്ങ് സെനറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സർവകലാശാലയ്‌ക്ക് നാകിന്റെ എ++ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളയ്ക്ക് നൽകി. മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയായി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,
ജി.ആർ. അനിൽ, ആന്റണി രാജു, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ പ്രൊഫ. രാജൻ ഗുരുക്കൾ, സെക്രട്ടറി ഡോ.രാജൻ വർഗീസ്, സിൻഡിക്കേറ്റ് അംഗം കെ.എച്ച്.ബാബുജാൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |