SignIn
Kerala Kaumudi Online
Thursday, 19 September 2024 12.04 PM IST

ഹരിതകരങ്ങൾക്ക് ശക്തിപകർന്ന് ബൊട്ടാണിക്കൽ ഗാർഡൻ

Increase Font Size Decrease Font Size Print Page
aanathamara

പാലോട്: നിരവധി സസ്യജാലങ്ങളുടെ കലവറയാണ് 1979ൽ സ്ഥാപിതമായ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഔഷധസസ്യ ഉദ്യാനമായ പാലോട്ടുള്ള ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. അപൂർവങ്ങളിൽ അപൂർവമായ വംശനാശ ഭീഷണി നേരിടുന്ന ഔഷധസസ്യങ്ങൾ ഉൾപ്പെടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. 4000ത്തിലധികം സസ്യജനുസുകളുടെ 50000ത്തിൽ പരം ഇനം സസ്യങ്ങളുള്ള ഏഷ്യയിലെ വലിയ ഉദ്യാനമാണിത്. ഗാർഡൻ സന്ദർശിക്കാൻ എത്തുന്നവരെ സ്വീകരിക്കുന്നത് കൂപ്പുകൈകളോടെ നിൽക്കുന്ന ഭൂമിദേവിയുടെ ശില്പമാണ്. ഭീമൻ ഇലകളുള്ള ആനത്താമരയാണ് മറ്റൊരു ആകർഷണം.

ഒരു ഇലയ്ക്ക് 135 കിലോയോളം ഭാരം താങ്ങാനുള്ള കഴിവുണ്ട്. അങ്ങനെ എണ്ണിയാൽ തീരാത്ത അത്രത്തോളം സസ്യങ്ങൾ. പലതും നമുക്ക് കേട്ട് കേൾവി പോലും ഇല്ലാത്തതും നമ്മുടെ പറമ്പുകളിൽ നിത്യവും കാണാൻ കഴിയുന്നതുമായ നിരവധി ചെടികൾ.അന്യം നിന്നെന്ന് കരുതുന്ന സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും വിപുലമായ സാദ്ധ്യതയാണ് എക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതോടെ തെളിയുന്നത്. 321 ഹെക്ടർ സ്ഥലത്താണ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.