SignIn
Kerala Kaumudi Online
Thursday, 19 September 2024 8.40 PM IST

സർക്കാർ നയം തിരുത്തണം: മത്സ്യത്തൊഴിലാളി കോൺഗ്രസ്

Increase Font Size Decrease Font Size Print Page
s
മത്സ്യത്തൊഴിലാളി കോൺഗ്രസ്

ആലപ്പുഴ: മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ തിരുത്തണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിനു കളളിക്കാട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2021ൽ 19400 പെർമിറ്റുകൾക്ക് സബ്സിഡി നൽകിയിരുന്ന സർക്കാർ 2022ൽ പുതുക്കിയ 13322 പെർമിറ്റുകൾക്ക് മാത്രമേ സബ്സിഡി നൽകേണ്ടതുള്ളൂ. വെട്ടിക്കുറച്ച 6000 പെർമിറ്റുകൾക്ക് കൊടുത്തുകൊണ്ടിരിക്കുന്ന സബ്സിഡി തുക അധിക സബ്സിഡിയായി നൽകി മത്സ്യ മേഖലയെ സംരക്ഷിക്കേണ്ടതിനു പകരം സർക്കാർ തീരദേശവാസികളെ വഞ്ചിക്കുകയാണ്. സുനാമി കോളനികളിലെ വീടുകൾ നവീകരിച്ച് താമസ യോഗ്യമാക്കുക, ജില്ലയിലെ ഹാർബറുകൾ പ്രവർത്തന ക്ഷമമാക്കുക, സുനാമി പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച വീടുകൾ 20 വർഷം കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ സാധിക്കില്ലെന്ന നിയമം പിൻവലിക്കുക, തോട്ടപ്പള്ളി ഹാർബർ അടച്ചു പൂട്ടുക തുടങ്ങിയ ആവശ്യങ്ങളും മത്സ്യത്തൊഴിലാളി കോൺഗ്രസ് ഭാരവാഹികൾ മുന്നോട്ടു വെച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ലക്ഷ്മണൻ, ജില്ലാ സെക്രട്ടറി ബാബു ആന്റണി, ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് സുധിലാൽ തൃക്കുന്നപ്പുഴ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.