അരീക്കോട്: പൊലീസിന്റെ സംയുക്ത പരിശോധനയുടെ ഭാഗമായി അരീക്കോട് പൊലീസ് ഇന്നലെ 22 കേസുകൾ രജിസ്റ്റർ ചെയ്തു. പണം വച്ച് ചീട്ട് കളിക്കൽ, ഹാൻസ് വിൽപ്പന, പൊതു സ്ഥലത്തുള്ള മദ്യപാനം, കഞ്ചാവ് ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയവയ്ക്കാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ 31 ഗ്രാം എം.ഡി.എം.എയുമായി അരീക്കോട് പൊലീസിന്റെ പിടിയിലായ കിഴിശ്ശേരി സ്വദേശി കളത്തിങ്ങൽ അനൂപ് (27) കോഴിക്കോട് അഴിഞ്ഞിലം സ്വദേശിയായ മേലെ പള്ളിക്കത്തൊടി സജിത്ത് (33) എന്നിവരെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |