തിരുവനന്തപുരം: നവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി. പദ്മനാഭപുരം കൊട്ടാരത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംരക്ഷണ പ്രവൃത്തികളുടെ പുരോഗതിയും യോഗം ചർച്ചചെയ്തു. ജോലികൾ എത്രയുംവേഗം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. സംരക്ഷിത സ്മാരകത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനായി ചെന്നൈ ഐ.ഐ.ടിയുടേയോ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെയോ സാങ്കേതിക ഉപദേശം തേടുന്നതിനും അതനുസരിച്ച് പ്രവൃത്തികൾ ആവിഷ്‌ക്കരിക്കുന്നതിനും യോഗം തീരുമാനിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, പുരാവസ്തു ഡയറക്ടർ എച്ച്. ദിനേഷൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ടി. ജോയി, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി. അൻവർ സാദത്ത്, കൊട്ടാരം സൂപ്രണ്ട് അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |