അങ്കമാലി: നാളികേരത്തിൽ വിസ്മയമുണർത്തുന്ന ശില്പങ്ങൾ. ഒന്നല്ല, മഹദ് വ്യക്തികൾ, കാള വണ്ടി, ബൈക്ക്,സ്കൂട്ടർ, പായ്കപ്പൽ , കെട്ടു വള്ളങ്ങൾ, മത്സ്യം, സിംഹം,ആന,കുരങ്ങ്, മയിൽ, മൂങ്ങ, പ്രാവ് തുടങ്ങി നാൽപതോളം ശില്പങ്ങൾ. കറുകുറ്റി എടക്കുന്ന് സ്വദേശി ബന്നി തെക്കനാണ് കരവിരുതിലൂടെ തേങ്ങയ്ക്ക് ശില്പ ചാരുത പകരുന്നത്. നൂറ് ശില്പങ്ങൾ നിർമിക്കുകയാണ് ബന്നിയുടെ ലക്ഷ്യം.
ചിരട്ടയും ചകിരിയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചില ശില്പങ്ങൾക്ക് ചൂരലും ഉപയോഗിച്ചിട്ടുണ്ട്.
ഏറ്റവും വലുപ്പമുള്ള തേങ്ങയും മണ്ഡരി ബാധിച്ച തേങ്ങയും ശില്പങ്ങളുടെ നിർമ്മാണത്തിനെടുക്കും, വലിയ ശില്പങ്ങൾക്ക് ഒന്നിൽ കൂടുതൽ തേങ്ങ ഉപയോഗിക്കും.
നിർമ്മാണത്തിനായി പശയും ഷേവിംഗ് ബ്ളെയ്ഡുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെ ഇത് ശീലിപ്പിക്കുവാൻ പറ്റില്ലെന്ന് ബന്നി പറയുന്നു. ഭാര്യ ബിന്ദുവും മക്കളായ ബിബിൻ, ബോബിൻ എന്നിവരും പിന്തുണയുമായിഒപ്പമുണ്ട്.
...........................................
താത്പര്യം കൊണ്ട് മാത്രമാണ് ശില്പങ്ങൾ നിർമിക്കുന്നത്. വില നൽകി വാങ്ങാൻ പലരും വരുന്നുണ്ട്. എന്നാൽ തത്കാലം ഒന്നും വിൽക്കേണ്ടെന്നാണ് തീരുമാനം.
ബന്നി തെക്കൻ
.......................................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |