നെടുങ്കണ്ടം :വിദ്യാർത്ഥികളെ ഉപയോഗിച്ച് രാത്രി കാലങ്ങളിൽ കഞ്ചാവ് കടത്തും വിൽപന വ്യാപകമായതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ പരിശോധന വ്യാപകമാക്കി. ആദ്യ ദിവസം നടത്തിയ പരിശോധനയിൽ 2 കേസുകളിലായി 3 പ്രതികളും 2 വാഹനങ്ങളും 155 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.ജില്ലയിൽ അടുത്തകാലത്തായി കഞ്ചാവും മയക്കുമരുന്നും വിൽപ്പനസംബന്ധിച്ച കേസുകൾ പെരുകുന്ന പശ്ഛാത്തലത്തിൽ ജില്ല പൊലീസ് സ്‌പെഷൽ സ്‌ക്വാഡും നെടുങ്കണ്ടം പൊലീസും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്.തമിഴ്നാട്ടിൽനിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിദ്യാർത്ഥികളെ കാരിയർമാരാക്കി ചെറുകിട വിൽപ്പനക്കാരിലും സ്ഥിരം കസ്റ്റമേഴ്സിനും എത്തിക്കുന്ന സംഘാങ്ങളാണ് പിടിയിലായത്. ഓടി രക്ഷപെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലീസ് പിടികൂടി. ചൊവാഴ്ച രാത്രിയിലാണ് ജില്ല പൊലീസിന്റെ ഡാൻസാഫ് ടീമും നെടുങ്കണ്ടം പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചത്. ആദ്യത്തെ കേസിൽ പ്രകാശ്ഗ്രാമിന് സമീപത്തു നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിൽ നിന്നും 105 ഗ്രാം കഞ്ചാവ് കണ്ടെത്തി പുഷ്പകണ്ടം സ്വദേശി മുഹമ്മദ് ഷുഹൈബ്, കോമ്പയാർ സ്വദേശി അമൽ എന്നിവർ സഞ്ചരിച്ച ബൈക്കിന്റ സീറ്റിനടിയിൽ നിന്നും പൊതികളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. . പൊലീസ് സംഘത്തെക്കണ്ട് ഇരുവരും ഓടിരക്ഷപെട്ടവെങ്കിലും പിടികൂടുകയായിരുന്നു. നെടുങ്കണ്ടം എസ്‌ഐ ജി.അജയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ജയൻ, അരുൺ കൃഷ്ണ സാഗർ, ജില്ാല പൊലീസിന്റെ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ അനുപ്, ടോം, ജോഷി, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷപെട്ട പ്രതികളെ കണ്ടെത്തിയത്. രണ്ടാമത്തെ കേസും പ്രകാശ് ഗ്രാമിലാണ് പിടികൂടിയത്. ബൈക്കിൽ 50 ഗ്രാം കഞ്ചാവുമായെത്തിയ മുണ്ടിയെരുമ സ്വദേശി ലൈജുവാണ് അറസ്റ്റിലായത്. നെടുങ്കണ്ടം എസ്.ഐ പി.ജെ.ചാക്കോ, ഏഎസ്‌ഐ ജോസ് യേശുദാസ്, സുധാകരൻ എന്നിവരടങ്ങിയ സംഘമാണ് ബൈക്കിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |