SignIn
Kerala Kaumudi Online
Friday, 20 September 2024 2.09 AM IST

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി: എം.ടിയെ വീട്ടിൽചെന്ന് ആദരിക്കും

Increase Font Size Decrease Font Size Print Page
library
library

കോഴിക്കോട്: കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയുടെ ഭാഗമായി ഇന്നും നാളെയും നടക്കുന്ന ഉത്തരമേഖലാ ആഘോഷ പരിപാടിയോടനുബന്ധിച്ച് എം.ടി വാസുദേവൻ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ആദരിക്കും. സ്പീക്കർക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, ലൈബ്രറി അഡ്വൈസറി കമ്മിറ്റി ചെയർമാൻ തോമസ്.കെ.തോമസ് എം.എൽ.എ, അംഗം ഡോ. എം.കെ മുനീർ എം.എൽ.എ എന്നിവരടങ്ങുന്ന സംഘം വൈക്കം മുഹമ്മദ് ബഷീർ സ്മാരകവും സന്ദർശിക്കും.

കോഴിക്കോട്, കണ്ണൂർ, കാസർകോട് , വയനാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് കോഴിക്കോട് നടക്കാവ് ഗേൾസ് സ്‌കൂളിൽ ഉത്തരമേഖലാ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ന് രാവിലെ 11 ന് സ്പീക്കർ എ.എൻ.ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എം.പിമാർ, എം.എൽ.എമാർ, മേയർ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, നിയമസഭ സെക്രട്ടറി എ.എം ബഷീർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചയ്ക്ക് 2.30ന് വായനയും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കാനത്തിൽ ജമീല എം.എൽ.എ, ഡോ. മിനി പ്രസാദ്, ഡോ. കെ.പി സുധീര, ജാനമ്മ കുഞ്ഞുണ്ണി, കെ.പി മോഹനൻ, ബി.എം സുഹറ, രാഹുൽ മണപ്പാട്ട് എന്നിവർ പങ്കെടുക്കും. .

പരിപാടിയോടനുബന്ധിച്ച് നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദർശനം, നിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘുവീഡിയോ പ്രദർശനം, നിയമസഭാ മ്യൂസിയം ചരിത്ര പ്രദർശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് എം.കെ.മുനീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.