പുനലൂർ: വീട്ടിൽ കയറി സ്ത്രീകളെ ആക്രമിക്കുകയും ഹെൽമറ്റ് കൊണ്ട് അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പുനലൂർ അഷ്ടമംഗലം മനുഭവനിൽ അനുമോഹനെയാണ് (28) അറസ്റ്റ് ചെയ്തത്. അഷ്ടമംഗലം സ്വദേശിനികളും അയൽവാസികളുമായ സുശീല, ഗിരിജ, ശരണ്യ, സുധർമ്മ എന്നിവർക്കും അയൽവാസിയായ അനിൽകുമാറിനുമാണ് മർദ്ദനമേറ്റത്. പെൺകുട്ടി അടുപ്പം കാണിക്കാത്തത് അയൽവാസികളായ സ്ത്രീകൾ കാരണമാണെന്ന തെറ്റിദ്ധാരണയിലാണ് അക്രമം നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ഗിരിജയെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ച ശേഷം കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയ ശേഷം അയൽവാസികളായ സുധാമണിയെയും ശരണ്യയെയും ഇവരുടെ ഭർതൃമാതാവ് സുശീലയെയും ഹെൽമറ്റ് കൊണ്ട് തലങ്ങും വിലങ്ങും മർദ്ദിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയശേഷം ഇവർ ഡിവൈ.എസ്.പി വിനോദിന് നൽകിയ പരാതിയിൽ പുനലൂർ എസ്.എച്ച്.ഒ ടി. രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഹരീഷ്, ജിസ് മാത്യു, രാജശേഖരൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |