കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ചാം പ്രതി കൂടി പിടിയിലായി. കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്ക് പന്നിയോട് രാജീവ് നഗർ അജി ഭവനിൽ അജികുമാറാണ്(35) അറസ്റ്റിലായത്.
ഭാര്യ വീട്ടിൽ നിന്നുമാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ ഇന്നലെ പിടികൂടിയത്. കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാന്റിലാണ്. ഇതോടെ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. മറ്റ് പ്രതികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി മിലൻ ഡോറിച്ച് എന്നിവരെ ഇനിയും പിടികൂടാനുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് ശേഷമാണ് പ്രതികൾ പിടിയിലാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |