ചെർപ്പുളശ്ശേരി: 12വർഷത്തിന് ശേഷം ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ നടന്ന പന്തീരായിരം നാളികേരം ഏറോടുകൂടിയ വലിയ തീയാട്ട് ഭക്തി നിർഭരമായി. തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജകളോടെയായിരുന്നു ചടങ്ങുകൾ. മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സഹ കാർമ്മികത്വം വഹിച്ചു. തീയ്യാട്ടിന് തീയ്യാടി ജയചന്ദ്രൻ നമ്പ്യാർ നേതൃത്വം നൽകി. തായമ്പക, കേളി, കൊമ്പ് പറ്റ്, കുഴൽ പറ്റ് , മുല്ലക്കൽ പാട്ട്, ഇട് കൂറ്, കളപ്രദക്ഷിണം, കളം പൂജ ,അയപ്പ ചരിതം കൂത്ത്, തിരി ഉഴിച്ചിൽ, കളത്തിലാട്ടം എന്നിവയുമുണ്ടായി. തുടർന്നായിരുന്നു പന്തീരായിരം നാളികേരമെറിയൽ. വാദ്യങ്ങളുടെ അകമ്പടിയിൽ തീയ്യാടി സന്ദീപ് കേശവൻ കുട്ടിയാണ് 12008 നാളികേരം രണ്ടേമുക്കാൽ മണിക്കൂർ കൊണ്ട് കരിങ്കല്ലിലേക്ക് എറിഞ്ഞുടച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |