അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ കൂട്ടുപ്രതി കസ്റ്റഡിയിൽ. പുന്നപ്ര തെക്കു പഞ്ചായത്ത് 12-ാം വാർഡിൽ ആലിശ്ശേരി വെളിയിൽ ഷാറൂഖ് (25)നെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതിയായ കുറവൻതോട് വെളിയിൽ തൻസീർ (23)നെ ആഴ്ചകൾക്ക് മുൻപ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തിരുന്നു.ഇരുവരും ചേർന്ന് കുറവൻതോട് കാട്ടുങ്കൽ ധനകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ ആഗസ്റ്റ് 24ന് വൈകിട്ട് 5ന് 24 ഗ്രാം തൂക്കമുള്ള മാല പണയം വച്ച് 80000 രൂപ എടുത്തിരുന്നു.പിന്നീട് സ്ഥാപന ഉടമ നടത്തിയ വിശദമായ പരിശോധയിൽ ഇത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞിരുന്നു. സ്ഥാപന ഉടമയുടെ പരാതിയിൽ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ പ്രതികൾ പിടിയിലാകുയായിരുന്നു. എസ്.ഐ സെസിൽ ക്രിസ്റ്റിൻ രാജ്, ജൂനിയർ എസ്.ഐ അജീഷ്, എസ്.സി.പി.ഒ സേവ്യർ, വിനിൽ ,രാജേഷ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |