തൃശൂർ: മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിൽ 127 കോടി ചെലവിട്ട് അടിപ്പാത നിർമ്മിക്കാനുള്ള അനുമതി നേടിയെടുത്തത് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ശക്തമായ ഇടപെടൽ മൂലമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ അവകാശപ്പെട്ടു.
അപകടം തുടർക്കഥയായതിനെ തുടർന്ന് ബി.ജെ.പി നേതൃത്വവും പ്രദേശവാസികളും വി.മുരളീധരനെ നേരിട്ടുകണ്ട് നിവേദനം നൽകിയിരുന്നു. തുടർന്ന് അദ്ദേഹം അടിപ്പാത ആവശ്യമായ സ്ഥലങ്ങളിലെല്ലാം നേരിട്ട് സന്ദർശനം നടത്തുകയും പ്രശ്‌നം നേരിട്ട് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ട് അടിപ്പാതയ്ക്കായി സമ്മർദ്ദം ചെലുത്തുകയുമായിരുന്നു. പ്രദേശവാസികളെയും സമരസമിതിക്കാരെയും ഈ വിവരങ്ങൾ കേന്ദ്രമന്ത്രി വി.മുരളീധരൻ നേരിട്ട് അറിയിച്ചിരുന്നുവെന്നും കെ.കെ.അനീഷ്‌കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |