കൊല്ലങ്കോട്: സ്തുത്യർഹ സേവനത്തിന് സംസ്ഥാന മുഖ്യമന്ത്രി നൽകുന്ന പൊലീസ് മെഡലും കുറ്റാന്വേഷണ മികവിന് സംസ്ഥാന പൊലീസ് മേധാവി നൽകുന്ന ബാഡ്ജ് ഒഫ് ഹോണർ ബഹുമതിയും പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.സന്തോഷ്‌കുമാറിന്. മങ്കട രാമപുരം ആയിഷ കൊലപാതക കേസ് അന്വേഷണ മേൽനോട്ടത്തിനാണ് കുറ്റാന്വേഷണ മികവിനുള്ള 2022 ലെ സംസ്ഥാന പൊലീസിന്റെ ബാഡ്ജ് ഒഫ് ഹോണർ ബഹുമതി സന്തോഷിനെ തേടിയെത്തിയത്.
2021 ജൂലായിലാണ് രാമപുരം ബ്ലോക്ക് പടിയിൽ വീട്ടിൽ തനിച്ച് താമസിക്കുന്ന മുട്ടത്തിൽ ആയിഷ (72) എന്ന സ്ത്രീ തന്റെ വീട്ടിൽ മരണപ്പെട്ടതായി കാണപ്പെടുകയും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു മാസത്തിനുള്ളിൽ ബന്ധുകൂടിയായ പ്രതിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സാധിച്ചത്.
പാലക്കാട് അയിലൂർ സ്വദേശിയാണ് സന്തോഷ്. കൊല്ലങ്കോട് സർക്കിൾ ഇൻസ്‌പെക്ടർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പാലക്കാട് ഡിവൈ.എസ്.പി, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ക്രെംബ്രാഞ്ച് ഡിവൈ.എസ്.പി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |