കൊല്ലം: കൊട്ടിയം തഴുത്തലയിൽ അമ്മയെയും കുഞ്ഞിനെയും 21 മണിക്കൂർ വീടിന് പുറത്താക്കിയ കേസിൽ ജാമ്യാപേക്ഷയിൽ തീർപ്പാകുംവരെ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു. ശ്രീലകത്തിൽ അതുല്യയുടെ പരാതിയിൽ ഭർത്തൃ മാതാവ് അജിതകുമാരി, ഭർത്താവ് പ്രതീഷ് ലാൽ, ഭർതൃ സഹോദരി പ്രസീത എന്നിവർ ഫയൽ ചെയ്ത ജാമ്യാപേക്ഷയിലാണ് തീർപ്പാകും വരെ പ്രതികളെ അറസ്റ്റ്
ചെയ്യുന്നത് കൊല്ലം അഡീഷനൽ സെഷൻസ് കോടതി തടഞ്ഞ് ഉത്തരവായത്. പ്രതീഷ് ലാലിന്റെ ഭാര്യ അതുല്യ ഫയൽ ചെയ്തിരുന്ന ക്രിമിനൽ അപ്പീൽ ഇന്നലെ കോടതിയിൽ മദ്ധ്യസ്ഥ ചർച്ചയ്ക്കായി വിളിച്ചിരുന്നു. എന്നാൽ പൊലീസിന്റെ അറസ്റ്റ് ഭയന്ന് കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് കഴിയുന്നില്ലെന്ന് പ്രതികളുടെ അഭിഭാഷകർ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവായത്. വാദികളും പ്രതികളും ഇന്ന് ജാമ്യാപേക്ഷയിലും ക്രിമിനൽ അപ്പീലിലും മദ്ധ്യസ്ഥ ചർച്ചയ്ക്കായി കോടതിയിൽ ഹാജരാകാനും ഉത്തരവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |