പത്തനംതിട്ട : ഇലന്തൂരിലെ നരബലിക്ക് പിന്നാലെ മലയാലപ്പുഴയിൽ മന്ത്രവാദിനി പിടിയിലായതോടെ ഭീതിയിലാണ് ജനം. മലയോര, വന മേഖലകളുള്ള ജില്ലയിലെ വിജനമായ സ്ഥലങ്ങളിലൂടെ തനിച്ച് യാത്ര ചെയ്യുന്നത് ഏങ്ങനെയാണെന്ന് ചോദിക്കുകയാണവർ.
------------------
രാത്രിയിൽ ജോലി കഴിഞ്ഞ് തനിച്ചാണ് വീട്ടിലേക്ക് മടങ്ങുക. അവസാന ബസ് പോയിക്കഴിഞ്ഞ് ചിലപ്പോൾ റോഡിൽ തനിച്ച് നിൽക്കേണ്ടി വരും. വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോകാൻ ആള് വരുന്നത് വരെ പേടിയാണിപ്പോൾ. വാഹനങ്ങളിൽ ലിഫ്റ്റ് നൽകാമെന്ന് പരിചയക്കാർ പറഞ്ഞാൽ പോലും കയറിപ്പോകാൻ ഭയമാണ്. പൊലീസ് പട്രോളിംഗ് പോലും ആ സമയം ഇല്ല.
നീതു സിനു
(സെയിൽസ് ജീവനക്കാരി)
ഇത്തരം അനാചാരങ്ങൾ ഈ കാലഘട്ടത്തിലുംനടക്കുന്നുണ്ടെന്നത് ഭയപ്പെടുത്തുന്നു. രണ്ട് മരണങ്ങൾ കൊണ്ട് തങ്ങൾ രക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നവർ നമ്മൾക്കിടയിലുണ്ടെന്നത് അത്ഭുതകരമാണ്. ഇത്തരം അനാചാരങ്ങളെ കൂടുതലായി പ്രതിരോധിക്കണം
ലിജിൻ സൈമൺ
( കോളേജ് വിദ്യാർത്ഥി)
പണത്തിനും ലഹരികൾക്കും ലൈംഗിക ചിന്തകൾക്കും അടിമകളാകുന്ന വലിയൊരു വിഭാഗം ഇന്ന് കേരളത്തിലുണ്ട്. നിയമം അനുശാസിക്കുന്ന ശിക്ഷ ഇവർക്ക് ഉറപ്പാക്കണം . ശാസ്ത്രത്തിന്റെ പിൻബലത്തോടെ മനശാസ്ത്രപരമായ ഒരു പുതിയ വിദ്യാഭ്യാസ സമീപന രീതി വരും തലമുറയ്ക്ക് നൽകാൻ കഴിയണം
പി. ചാന്ദിനി
(അദ്ധ്യാപിക)
പത്തനംതിട്ട പോലെയുളള്ള സ്ഥലത്ത് നരബലി നടന്നെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു സ്ഥലത്തേക്ക് ചെല്ലുമ്പോൾ അവിടെ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ട അവസ്ഥയാണ്. പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹം ചുറ്റുമുണ്ടായിട്ടും ഇത്തരത്തിലൊരു സംഭവം നടന്നത് വിശ്വസിക്കാനാകുന്നില്ല. "
ജുനൈദ് പി. നൗഷാദ്
(ഫുഡ് ഡെലിവറി ജീവനക്കാരൻ, വിദ്യാർത്ഥി)
" ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്. എങ്ങനെയാണ് ഒരാളെ വിശ്വസിച്ച് ഓട്ടം പോകുന്നത്. മദ്യപിച്ചും ബഹളം വച്ചുമൊക്കെ ഓട്ടോയിൽ കയറുന്നവരുണ്ട്. അങ്ങനെയുള്ള ഓട്ടം പോകാറില്ല. സ്ത്രീകൾ കുറച്ചുകൂടി ശ്രദ്ധിക്കണം. പ്രലോഭനങ്ങളിൽ വീണ് ജീവനും ജീവിതവും കളയരുത്. "
വിലാസിനി
ഒാട്ടോ റിക്ഷാ ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |