പത്തനംതിട്ട : കാനഡയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ കോയിപ്രം പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം പച്ചാളം കണച്ചാംതോട് റോഡിൽ അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ഡുറ (30)യെയാണ് അറസ്റ്റുചെയ്തത്. എറണാകുളം പറവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഹിൽഡ.
പുറമറ്റം കുമ്പനാട് വട്ടക്കൊട്ടാൽ മുകളുകാലായിൽ വീട്ടിൽ സാമുവലിന്റെ മകൻ ബാബുക്കുട്ടി നൽകിയ പരാതിയിലാണ് നടപടി. ബാബുക്കുട്ടിക്ക് കാനഡയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് ഹിൽഡയും മറ്റ് പ്രതികളും നാല് ലക്ഷം രൂപ വാങ്ങി. പക്ഷേ ജോലി ലഭ്യമാക്കുകയോ, പണം മുഴുവൻ തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതി.
ചിറ്റാർ പൊലീസ് സ്റ്റേഷനിൽ രണ്ടും പന്തളം, മണ്ണാഞ്ചേരി സ്റ്റേഷനുകളിൽ ഒന്നുവീതവും സമാനമായ കേസുകൾ ഹിൽഡയ്ക്കെതിരെയുണ്ട്. എസ് .ഐ അനൂപ്,സി.പി.ഓമാരായ സാജൻ, രശ്മി,ഷെബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |