ആലപ്പുഴ: സംസ്ഥാന വനിത കമ്മീഷനംഗം ഇന്ദിര രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ പരിഗണിച്ച 104 പരാതികളിൽ 45 എണ്ണം തീർപ്പാക്കി. 12 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. 47 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
കുടുംബപ്രശ്നങ്ങളും അയൽത്തർക്കങ്ങളും സംബന്ധിച്ച പരാതികളായിരുന്നു അധികവും. സ്വത്ത് എഴുതി വാങ്ങിയ ശേഷം വീട്ടിൽ നിന്നും ഇറക്കി വിട്ട തഹസീൽദാരായ മകനെതിരെ പരാതിയുമായി അമ്മ അദാലത്തിൽ എത്തിയിരുന്നു. വിഷയത്തിൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ പറഞ്ഞു. നിയമങ്ങൾ പാലിക്കേണ്ട ഉന്നത ഉദ്യോഗസ്ഥർ തന്നെയാണ് ചിലപ്പോഴെങ്കിലും നിയമങ്ങൾ ലംഘിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. നവംബർ 28നാണ് അടുത്ത അദാലത്ത്. അഭിഭാഷകരായ ജിനു എബ്രഹാം, രേഷ്മ ദിലീപ്, അംബിക ഖാൻ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |