പട്ടുവം: തുലാ വർഷത്തിന്റെ കുളിരുവെള്ളം പുഴയിൽ എത്തിയതോടെ ഞണ്ടുകൾ പുഴയിൽ നിന്ന് ഉൾവലിയുകയാണ്. എന്നാൽ ഈ ഇടം പിടിച്ച് കുളിരുതേടിയെത്തിയിരിക്കുകയാണ് ആറ്റുകൊഞ്ചുകൾ. ഇവയാണ് ഇപ്പോൾ മത്സ്യബന്ധന തൊഴിലാളികൾക്ക് ആശ്വാസം.
മറ്റു ചെമ്മീനുകളെ പോലെ ആറ്റുകൊഞ്ചിനെ അങ്ങനെ വലയിൽ കിട്ടില്ല. ഇവ കല്ലുകൾക്കിടയിലും കൈപ്പാടുകളിലെ മാളങ്ങളിലും ഒളിച്ചുകഴിയുകയാകും. പ്രത്യേക വൈദഗദ്ധ്യം ഇവയെ പിടികൂടാനാവശ്യമാണ്.
കാണാൻ അതീവ സൗന്ദര്യമുള്ള ഈ കൊഞ്ചന്മാർ വ്യത്യസ്ത വർണ്ണളിലാണ് കണ്ടുവരുന്നത്. ഏതാണ്ട് ഒരടിയിലേറെ നീളമുള്ള രണ്ടു കാലുകളാണ് ഇതിന്റെ ആകർഷണീയത. കാലിനേക്കാൾ നീളം വരും മീശകൾക്ക്. തലയിൽ നിന്നും മുമ്പോട്ടു നീണ്ടുനിൽക്കുന്ന ഈർച്ചവാളുപോലുള്ള ബയനറ്റു കൊഞ്ചിന്റെ ഗാംഭീര്യം കൂട്ടുന്നു. കിലോഗ്രാമിന് അഞ്ഞൂറു രൂപവരെ വിലയുണ്ടിതിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |