തൃശൂർ: പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വ വാർഷിക വിളകൾക്ക് കൃഷിവകുപ്പ് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും ആനുകൂല്യം ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്കും പട്ടയം ലഭിക്കാത്ത വനഭൂമിയിൽ കൃഷി ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയിൽ 24 മണിക്കൂറിനുള്ളിലാണ് പരിഹാരം കണ്ടത്.
ആനുകൂല്യം ലഭിക്കുന്നതിന് നികുതി രസീതോ, വാടക കരാറിന്റെ പകർപ്പോ വനം വകുപ്പിന്റെ അനുമതിയോ വേണമെന്നുള്ള ആവശ്യമാണ് സർക്കാർ പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. അസംരക്ഷിത വനഭൂമിയിൽ കൃഷി ചെയ്യുന്നവർക്ക് ഹ്രസ്വകാല വിളകളായ നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ മുതലായവയ്ക്കും വാഴ ഉൾപ്പെടെയുള്ള വാർഷിക വിളകൾക്കും സംസ്ഥാന വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും നൽകുമെന്നും മന്ത്രി അറിയിച്ചു.
തദ്ദേശ സ്വയംഭരണ മേധാവികൾ, വകുപ്പ് മേധാവികൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ആനുകൂല്യങ്ങൾ സംബന്ധിച്ച് ഉറപ്പ് നൽകിയത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ ശക്തമാക്കി പോരായ്മകൾ പരിഹരിക്കും. പ്രശ്‌ന പരിഹാരത്തിനായി വിവിധ വകുപ്പുകളുടെ യോഗം ബ്ലോക്ക് തലത്തിൽ ഉൾപ്പെടെ ചേരുമെന്നും മന്ത്രി അറിയിച്ചു.
ഉയർന്ന മറ്റ് നിർദ്ദേശങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |