ചെർപ്പുളശ്ശേരി: മുളയൻകാവ് പെരുമ്പ്രത്തൊടി സലാമിന്റെ മകൻ ഹർഷാദിന്റെ (21) മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മർദ്ധനമേറ്റാണ് യുവാവ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . സംഭവവുമായി ബന്ധപ്പെട്ട് യുവാവിനൊപ്പം താമസിച്ചിരുന്ന മണ്ണേങ്ങോട് പാലാപ്പുഴയിൽ ഹക്കീമിനെ (27) കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെട്ട ഹർഷാദിന്റെ ബന്ധു കൂടിയാണ് ഇയാൾ. നാലു മാസമായി ഹർഷാദ് ഹക്കീമിനൊപ്പമാണ് താമസിച്ചിരുന്നത്. ഹർഷാദിനെ ഹക്കീം നിരന്തരമായി മർദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹർഷാദ് മരിക്കുന്നതിന് തലേദിവസവും മർദ്ധിച്ചിരുന്നു. വീട്ടിൽ വളർത്തിയിരുന്ന പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. മർദ്ദനത്തിൽ ഹർഷാദിന്റെ വാരിയെല്ല് തകർന്നിരുന്നതായും ഇതുൾപ്പടെയുള്ള പരിക്കുകളാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹക്കീമിനെ ശനിയാഴ്ച വൈകീട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കെട്ടിടത്തിൽ നിന്നും വീണെന്ന് പറഞ്ഞാണ് ഹർഷാദിനെ മൂന്ന് പേർ വെള്ളിയാഴ്ച വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് ആശുപതി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊപ്പം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |