ചെന്നൈ: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. കേസിലെ മൂന്ന് പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
തിരുച്ചിറപ്പള്ളി മുസിരിയിലെ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ഈ കേസിലെ പ്രതിയായ ഒരു യുവാവുമായി പതിനാറുകാരി പ്രണയത്തിലായിരുന്നു. ഇയാൾ യുവതിയെ ചതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഒരുദിവസം തന്റെ സുഹൃത്തുക്കളെ ഇയാൾ പെൺകുട്ടിയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പെൺകുട്ടിയും കാമുകനും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ ഇവർ ഫോണിൽ പകർത്തിയിരുന്നു. ഇത് കാണിച്ച് പ്രതികൾ പതിനാറുകാരിയെ ഭീഷണിപ്പെടുത്തി. കാമുകൻ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും, അവിടെവച്ച് ഇയാളും നാല് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്‌തു. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |