ലക്നൗ: ഉത്തർപ്രദേശിൽ ഇരുപത്തിരണ്ടുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ സംഭവത്തിൽ മുൻ കാമുകൻ അറസ്റ്റിൽ. ഇരുപത്തിയെട്ടുകാരനായ പ്രിൻസ് യാദവ് ആണ് അറസ്റ്റിലായത്.നവംബർ പത്തിനാണ് കൊലപാതകം നടന്നത്. കൃത്യം നടത്തിയ ശേഷം മൃതദേഹം ആറ് കഷ്ണങ്ങളാക്കി കിണറ്റിലെറിയുകയായിരുന്നു.
നവംബർ പതിനഞ്ചിനാണ് വെട്ടിമുറിക്കപ്പെട്ട നിലയിൽ തലയില്ലാത്ത മൃതദേഹം അഹ്റൗള പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ആരാധന പ്രാജപതി എന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മൃതദേഹം അർദ്ധ നഗ്നമായ നിലയിലായിരുന്നു.
പ്രിൻസും ആരാധനയും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. യുവതി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. യാദവ് മാതാപിതാക്കളുടെയും ചില ബന്ധുക്കളുടെയും സഹായത്തോടെയാണ് കൃത്യം നടത്തിയതെന്നാണ് സൂചന.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു. തുടർന്ന് പൊളിത്തീൻ ബാഗിൽ പൊതിഞ്ഞ് കിണറ്റിലിടുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ തല കുറച്ചകലെയുള്ള ഒരു കുളത്തിൽ വലിച്ചെറിയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |