കൊച്ചി: ഫുട്‌ബാൾ ലോകകപ്പ് ആരവത്തിനിടെ കൊച്ചിയിൽ വിപണി കൈയടക്കി ജഴ്സികൾ. അർജന്റീനയുടെയും ബ്രസീലിന്റെയും ജഴ്‌സികൾക്കാണ് ഡിമാൻഡേറെ. പോർച്ചുഗൽ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം, സ്‌പെയിൻ തുടങ്ങിയ ടീമുകളുടെ ജഴ്സികൾക്കും ആവശ്യക്കാരുണ്ട്.
120 രൂപ മുതലാണ് വിലയാരംഭിക്കുന്നത്. ഫ്ളാഗുകൾ, ഫുട്‌വെയർ, ടവൽ, തൊപ്പി എന്നിവയും വിപണിയിലുണ്ട്. 70 മുതൽ 3,500 വരെ വില വരുന്ന ഫ്‌ളാഗുകളും 120 മുതൽ ആരംഭിക്കുന്ന ഫുട്‌വെയറുകളുമുണ്ട്. മത്സരം അവസാനിച്ചാലും ലോകകപ്പ് ഉത്പന്നങ്ങളുടെ വില്പന രണ്ട് വർഷത്തോളം നീളും. ആരാധകരുടെ ഫുട്‌ബാൾ ആവേശമാണിതിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. നഗരവീഥികളും ഹോട്ടലുകളും കഫേകളും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച കാഴ്ചയാണ് കൊച്ചിയിലെങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |