തിരുവനന്തപുരം: സംഘനൃത്ത വേദിയിൽ വിതുര വി.എച്ച്. എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അഹല്യ ചുവടു വയ്ക്കുമ്പോൾ പിറകിൽ അത്യദ്ധ്വാനം അച്ഛൻ ധനരാജനാണ്. മകൾക്ക് നൃത്തത്തിന് വേണ്ട ഊഞ്ഞാലും മറ്റ് അലങ്കാരവസ്തുക്കളും തയ്യാറാക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവറായ ധനരാജാണ്. അഹല്യയും സംഘവും അവതരിപ്പിച്ച നൃത്തത്തിന്റെ പ്രമേയം ശാകുന്തളമായിരുന്നു. വർഷങ്ങളായി മകളുടെ നൃത്തമത്സരത്തിനു വേണ്ട സാധനസാമഗ്രികൾ തയാറാക്കി മകൾക്കൊപ്പം സജീവ പിന്തുണയേകി അച്ഛൻ കൂടെയുണ്ട്. നൃത്തം പഠിച്ചിട്ടില്ലാത്ത അഹല്യ എൽ.പി ക്ലാസുകൾ മുതൽ നൃത്ത വേദികളിൽ സജീവമാണ്.എൽ.എൻ.സി.പി ഗ്രൗണ്ടിൽ നടന്ന ജില്ലാ കായികമേളയിൽ 400 മീറ്റർ റിലേയിലും 400 മീറ്റർ ഓട്ടമത്സരത്തിലും അഹല്യ പങ്കെടുത്തിരുന്നു. ഗീതുവാണ് അമ്മ. സഹോദരി അതുല്യ ഉഴമലയ്ക്കൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |