വക്കം: അപകടഭീതി പരത്തി കാരാംകുന്ന് - ഏലാപ്പുറം ഏലായിലെ കുളം. വയലുകൾക്കിടയിലാണ് കുളം സ്ഥിതി ചെയ്യുന്നത്. നിലവിൽ കാടുകയറി സംരക്ഷണ വേലിയോ അതിരോ കുളത്തിനില്ല. വർഷങ്ങൾക്ക് മുമ്പ് തൊഴിലുറപ്പ് പദ്ധത്തി പ്രകാരം നിർമ്മിച്ചതാണെങ്കിലും പിന്നീട് ആരും തന്നെ ഇവിടെ തിരിഞ്ഞു നോക്കിട്ടില്ല. വയലുകൾക്കിടയിൽ കാട് മൂടിയതും പായൽ കൊണ്ട് നിറഞ്ഞതുമായ കുളം വലിയ ആഴമുള്ളതാണന്നാണ് നാട്ടുകാർ പറയുന്നത്. ചില സമയങ്ങളിൽ മീൻ പിടിക്കാൻ ആളുകൾ എത്താറുണ്ടന്നും അതിൽ വിദ്യാർത്ഥികളും ഉണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽപ്പെട്ട ഇവിടെ കുളത്തിന് സമീപം സംരക്ഷണ വേലിയോ മുന്നറിയിപ്പോ നൽകണമെന്നാണ് പൊതുവായ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |