തൃശൂർ : ആരെയും വേദനിപ്പിക്കുന്ന വികസനമല്ല വേണ്ടതെന്ന് പൗരസ്ത്യ കൽദായ സുറിയാനി സഭ നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ് . വികസനം നാടിന് ആവശ്യമാണ്. എന്നാൽ അതിന്റെ പേരിൽ ആരും കരയാനിട വരരുതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് മുറിവേൽക്കാനിടയായി. അതിനാൽ ഇരകൾക്കൊപ്പമെന്നതാണ് തന്റെ നിലപാട്. എന്നാൽ, പ്രതിഷേധം കലാപമായി മാറുന്ന സാഹചര്യം ശരിയല്ല. പ്രത്യേകിച്ച് സമാധാനം കാംക്ഷിക്കുന്ന ക്രൈസ്തവ വിശ്വാസികളിൽ നിന്ന് അതുണ്ടാകാൻ പാടില്ല. വിഷയത്തിൽ ക്രൈസ്തവ സഭയുടെ പൊതുനിലപാട് ഈ വിഷയത്തിൽ ഉണ്ടാകേണ്ടതില്ല. വിഴിഞ്ഞത്തേത് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമാണ്. അതിനെ മതങ്ങൾ തമ്മിലുള്ള തർക്കവും പ്രശ്‌നവുമാക്കി മാറ്റരുത്. 54 വർഷം സ്ഥാനമൊഴിയുന്ന മാർ അപ്രേം മെത്രാപ്പൊലിത്തയുടെ പിൻഗാമിയായി പൗരസ്ത്യ കൽദായ സുറിയാനി സഭ നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ് സ്ഥാനാരോഹണ ചടങ്ങിൽ ഇതാദ്യമായി കിഴക്കിന്റെ പാത്രിയർക്കീസ് കാതോലിക്ക മാറാൻ മാർ അവ ത്രിതീയൻ സന്നിഹിതനാകും.
ജനുവരി എട്ടിന് തൃശൂർ മാർത്ത് മറിയം പള്ളിയിലാണ് ചടങ്ങുകൾ. വികാരി ജനറൽ ഫാ.ജോസ് ജേക്കബ് വേങ്ങാശേരി, ക്ലർജി സെക്രട്ടറി ഫാ.കെ.ആർ ഈനാശു , ട്രസ്റ്റി ബോർഡ് ചെയർമാൻ എ.എം ആന്റണി, ജനറൽ കൺവീനർ ജേക്കബ് ബേബി ഒലക്കേങ്കിൽ , മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ അബി ജെ.പൊൻമണിശേരി , കൺവീനർ രാജൻ ജോസ് മണ്ണുത്തി , പി.ആർ.ഒ ജിൽസൺ ജോസ് മണ്ണുത്തി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |