കൊല്ലം: എസ്.എൻ കോളേജിൽ കഴിഞ്ഞയാഴ്ച എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ 20 എസ്.എഫ്.ഐ പ്രവർത്തകർ ഒളിവിലെന്ന് പൊലീസ്.
സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ 25 എസ്.എഫ്.ഐക്കാരെയാണ് പ്രതി ചേർത്തിരുന്നത്. ഇതിൽ അഞ്ചുപേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
പ്രതികളുടെ വീടുകളും കോളേജ് പരിസരവും കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. പിടിയിലാകാനുള്ളവരാരും കോളേജിലെത്തുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എത്തിയാലുടൻ കസ്റ്റഡിയിലെടുക്കാനുള്ള ക്രമീകരണം എർപ്പെടുത്തിയിട്ടുണ്ടെന്നും ഈസ്റ്റ് പൊലീസ് പറഞ്ഞു. പിടിയിലായി റിമാൻഡിൽ കഴിയുന്നവർ കഴിഞ്ഞദിവസം പൊലീസ് അകമ്പടിയിൽ പരീക്ഷ എഴുതാൻ എത്തിയെങ്കിലും ഒളിവിലുള്ളവർ എത്തിയില്ല. ആക്രമണത്തിൽ സാരമായി പരിക്കേറ്റ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്.
ബാനർ നീക്കി
ഒരുകൂട്ടം വിദ്യാർത്ഥികൾ കോളേജ് കെട്ടിടത്തിൽ ഇന്നലെ കെട്ടിയ ബാനർ എസ്.എൻ ട്രസ്റ്റ്, യോഗം പ്രവർത്തകരെത്തി നീക്കം ചെയ്തു. ഇന്നലെ രാവിലെ കെട്ടിയ ബാനർ വൈകിട്ടോടെ കോളേജ് സംരക്ഷണ സമിതി പ്രവർത്തകരെത്തി നീക്കം ചെയ്യുകയായിരുന്നു. തുടർച്ചയായി നിരീക്ഷിച്ച് കോളേജിനുള്ളിൽ നിയമവിരുദ്ധമായി എന്ത് കണ്ടാലും നീക്കം ചെയ്യാനാണ് സംരക്ഷണ സമിതിയുടെ തീരുമാനം. ഇന്നലെ രാവിലെ യോഗം പ്രവർത്തകർ കോളേജ് സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |