ആലപ്പുഴ: ലക്ഷക്കണക്കിന് ജനമൊഴുകിയ മുല്ലയ്ക്കൽ ചിറപ്പ് ആഘോഷത്തിന് കൊടിയിറങ്ങി. അന്യസംസ്ഥാന കച്ചവടക്കാരടക്കം എണ്ണമറ്റ വഴിയോര കച്ചവടക്കാരും സഞ്ചാരികളും നിറഞ്ഞ ആഘോഷ പകലിരവുകൾ ഔദ്യോഗികമായാണ് അവസാനിച്ചതെങ്കിലും പുതുവത്സരം കഴിയുന്നതുവരെ മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് തെരുവ് തിരക്കിൽത്തന്നെ തുടരും.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ എല്ലാ ദിവസവും തെരുവുകൾ മാലിന്യ മുക്തമാക്കി. തൊഴിലാളികളും എച്ച്.ഐ, ജെ.എച്ച്.ഐമാരും ദിവസവും പുലർച്ചെ അഞ്ചോടെ ഡ്യൂട്ടിക്കിറങ്ങിയിരുന്നു. രാവിലെ ബ്ലീച്ചിംഗും ഫ്യൂമിനേഷനും നടത്തി. എല്ലാ കടക്കാരും മാലിന്യം കൃത്യമായി കൈമാറുന്നുണ്ട് എന്നുറപ്പാക്കി. അഞ്ചു കേന്ദ്രങ്ങളിലായി കക്കൂസ് സൗകര്യമൊരുക്കിയിരുന്നു. അന്യസംസ്ഥാന കച്ചവടക്കാർക്കായി ഹിന്ദിയിലും ബംഗാളിയിലും അനൗൺസ്‌മെന്റ് നടത്തി. എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് എച്ച്.ഐ.വി പരിശോധനയും ബോധവത്കരണവും സംഘടിപ്പിച്ചു.
ഹോട്ടലുകളിലും ജ്യൂസ് ഷോപ്പുകളിലും തുടരെ പരിശോധനകൾ നടന്നു. കൈമാറ്റക്കട ഹിറ്റായി. നൂറുകണക്കിനാളുകൾ മെഡിക്കൽ പോയിന്റിന്റെ സഹായം തേടി. സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകൾ നടത്തി. അജൈവ മാലിന്യം മുഴുവൻ ഹരിത കർമ്മസേന നീക്കി. ഇന്ന് മുതൽ ആഘോഷം ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ചാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |