കൊപ്പം: പട്ടാമ്പി താലൂക്കിൽ ഓങ്ങല്ലൂർ 2 വില്ലേജിൽ വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയും ജിയോളജി വകുപ്പിന്റെ വിലക്കും അവഗണിച്ച് കരിങ്കൽ ഖനനം നടത്തിവന്നിരുന്ന ക്വാറിയിൽ ഇന്നലെ പുലർച്ചെ റവന്യൂ സ്ക്വാഡ് പരിശോധന നടത്തി. 72 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.
പട്ടാമ്പി തഹസിൽദാരുടെയും ഒറ്റപ്പാലം സബ് കളക്ടറുടെയും നേതൃത്വത്തിലാണ് റവന്യൂ സ്ക്വാഡുകളുടെ സംയുക്ത പരിശോധന നടന്നത്.
നാട്ടുകാരുടെ വ്യാപക പരാതിയെത്തുടർന്ന് ജില്ലാ കളക്ടറേറ്റിൽ നിന്നുള്ള പ്രത്യേക നിർദ്ദേശത്തെ തുടർന്നായിരുന്നു റെയ്ഡ്. പട്ടാമ്പി തഹസിൽദാർ ടി.പി. കിഷോർ, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.സി. കൃഷ്ണകുമാർ, പി.ആർ. മോഹനൻ, വില്ലേജ് ഓഫീസർ യു. റഹ്മത്ത്, ഒ. പ്രകാശൻ, എസ്. സെബാസ്റ്റ്യൻ എന്നിവരടങ്ങിയ റവന്യൂ ടീമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |