കൊച്ചി: ആലപ്പുഴയിലെ സി.പി.എം പ്രവർത്തകൻ എ.പി. സോണയുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന ലൈംഗിക അതിക്രമ ദൃശ്യങ്ങൾ ഓഫീസ് കംമ്പ്യൂട്ടറിൽ വീക്ഷിച്ച സി.പി.എം ജില്ലാ സെക്രട്ടറി അടക്കമുള്ള എല്ലാ നേതാക്കളുടെയും പേരിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി ഡി.ജി.പിക്ക് പരാതി നൽകി. സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത് ക്രിമിനൽ കുറ്റമാണ്. സോണയെ പുറത്താക്കാൻ ചേർന്ന യോഗത്തിൽ ദൃശ്യങ്ങൾ കാണണമെന്ന് നേതാക്കൾ വാശിപിടിച്ചതിൽ ദുരുദ്ദേശ്യമുണ്ട്. പീഡനത്തിന് വിധേയരായവരെ വീണ്ടും ചൂഷണം ചെയ്യുന്നതിനുള്ള വഴികൾ തേടുകയായിരുന്നു അവർ.
നഗ്നചിത്രങ്ങൾ പെൻ ഡ്രൈവിലാക്കിയ നേതാക്കൾ അവ പ്രചരിപ്പിക്കാനും ദുരുപയോഗം ചെയ്യാനുമിടയുണ്ട്.
അതിനാൽ സോണയുടെ ഫോണും പെൻഡ്രൈവും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെ കംമ്പ്യൂട്ടറും അവിടെ സന്നിഹിതരായവരുടെ ഫോണുകളും അടിയന്തരമായി പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |