ശബരിമല: തീർത്ഥാടനം കഴിഞ്ഞ് ശബരിമല നട അടച്ചതോടെ ഭണ്ഡാരത്തിൽ ഡ്യൂട്ടി നോക്കുന്ന ജീവനക്കാർക്കിടയിൽ ചിക്കൻ പോക്സ് പടർന്നു പിടിക്കുന്നു. ഇന്നലെ വരെ 5 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. നട അടച്ചതിനു ശേഷം സന്നിധാനത്ത് ഈച്ചയും കൊതുകും ചെള്ളും പെരുകി. അതോടൊപ്പം മോശം ഭക്ഷണവും ഭണ്ഡാരത്തിലെ പൊടിയും ജീവനക്കാരെ രോഗികളാക്കുന്നു. ഭണ്ഡാരത്തിലും അന്നദാന മണ്ഡപത്തിലുമായി കുന്നുപോലെയാണ് പണം എണ്ണാൻ ഉള്ളത്. ജീവനക്കാരുടെ അവശത മൂലം പണമെണ്ണൽ കാര്യക്ഷമമായി നടക്കുന്നുമില്ല. ഇതിനൊപ്പമാണ് സാംക്രമിക രോഗങ്ങൾകൂടി പടർന്നു പിടിച്ചിരിക്കുന്നത്. ചിക്കൻ പോക്‌സിനൊപ്പം വയറൽപ്പനിയും ഇവിടെ വ്യാപകമാണ്. ഇത്തരം രോഗികൾക്കൊപ്പം കഴിയേണ്ടി വരുന്നതും രോഗം പകരുന്നതിന് ഇടയാക്കും. ചിക്കൻ പോക്സും വയറൽ പനിയും പടർന്നു പിടിക്കുന്നത് ജീവനക്കാർക്കിടയിൽ ഭീതി പടർത്തിയിട്ടുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |