വടകര: അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വടകര സ്റ്റേഷന് 10 കോടി രൂപ വികസനത്തിനായി അനുവദിച്ചു.ദക്ഷിണ റെയിൽവേ റെയിൽവേ പാസഞ്ചേഴ്സ് അമെനിറ്റീസ് ചെയർമാൻ പി.കെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്. വടകര റെയിൽവേ സ്റ്റേഷനിൽ അടിയന്തര സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ വ്യാപകമായി റെയിൽവേ വികസനം നടക്കുകയാണ്. രാജ്യത്തെ 52 സ്റ്റേഷനുകൾ വിമാനത്താവള സമാനമായി വികസിപ്പിക്കുന്നതിന് വേണ്ടി പതിനേഴായിരം കോടി രൂപ നരേന്ദ്രമോദി സർക്കാർ നീക്കിവെച്ചിട്ടുണ്ടെന്നുംഅദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കൂടുതൽ ശുചിമുറികളും, ഇരിപ്പിടങ്ങളും, ശുദ്ധജല ലഭ്യതയും ഉറപ്പാക്കും. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശുചിമുറികൾ ഏതാണ്ട് ഒരു മാസത്തോളമായി അടച്ചിട്ടത് മൂലം യാത്രക്കാർ ദുരിതത്തിലാണെന്ന മാദ്ധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കൃഷ്ണദാസിന്റെ സന്ദർശനം. ശുചിമുറി തുറന്ന് പ്രവർത്തിക്കാൻ വേണ്ടി ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും ഉടൻ തന്നെ യാത്രക്കാർക്ക് ഉപയോഗിക്കുന്ന രീതിയിൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാംദാസ് മണലേരി, പി.പി.വ്യാസൻ, പി.വിജയബാബു, ശ്രീജേഷ് ചോളംവയൽ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |