മട്ടാഞ്ചേരി: കായിക വിനോദത്തിന് സൗകര്യമില്ലെന്ന പശ്ചിമ കൊച്ചിയുടെ പരാതിക്ക് പരിഹാരമായി
ചുള്ളിക്കൽ ടിപ്പ് ടോപ്പ് അസീസ് മൈതാനിയിലാണ് ആധുനിക രീതിയിലുള്ള ടർഫ് ഒരുങ്ങുന്നു. ജനപ്രതിനിധിയും വിദ്യാഭ്യാസ കായിക വർക്കിംഗ് ഗ്രൂപ്പ് ചെയർമാനും കൂടിയായ നഗരസഭ പത്താം ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബുവിന്റേതാണ് പദ്ധതി.
ആദ്യ ഘട്ടത്തിലെ അമ്പത് ലക്ഷം രൂപ വിനിയോഗിച്ചാണ് കൊച്ചി നഗരസഭയുടെ തന്നെ ആദ്യത്തെ ടർഫ് ഒരുങ്ങുന്നത്. രണ്ടാം ഘട്ടത്തിൽ 20 ലക്ഷം രൂപ കൂടി ടർഫ് നിർമാണത്തിനായി അനുവദിച്ചിട്ടുണ്ടെങ്കിലും ജനറൽ ഫണ്ട് കൂടി വിനിയോഗിച്ചാലെ ടർഫ് നിർമാണം പൂർത്തീകരിക്കാൻ കഴിയൂ. ടർഫിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് മാത്രം ജനറേറ്റർ ഉൾപെടെ പത്ത് ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ. 36 ലൈറ്റുകൾ തന്നെ ഇവിടെ സ്ഥാപിക്കേണ്ടി വരും.നിലവിലെ ഫെൻസിംഗ് അഞ്ചടിയാണ്. അത് മൂന്നടി കൂടി ഉയർത്തേണ്ടി വരും.ഇപ്പോൾ സ്വകാര്യ ടർഫുകളിൽ ആയിരം രൂപ വരെ കായിക വിനോദങ്ങൾക്ക് ഫീസ് ഈടാക്കുന്നുണ്ട്.ഇത് പലർക്കും താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നഗരസഭ ടർഫ് തയ്യാറായാൽ കുറഞ്ഞ നിരക്കിൽ ഇവിടെ കായിക വിനോദങ്ങളിലേർപ്പെടാൻ കഴിയും.ഫൈവ്സ് ഫുട്ബാൾ,ക്രിക്കറ്റ് എന്നിവയ്ക്കുള്ള സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.ഫീസ് നിശ്ചയിക്കേണ്ടത് നഗരസഭാ കൗൺസിലാണ്.
പശ്ചിമ കൊച്ചിയിൽ യുവാക്കൾക്ക് കായിക വിനോദത്തിനും മറ്റും വേണ്ടത്ര സൗകര്യമില്ലെന്ന പരാതിയിലും ഒരു പരിധി വരെ പരിഹാരമാകും.നാല് മാസം കൊണ്ട് ടർഫ് നിർമാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
ബാസ്റ്റിൻ ബാബു, കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |