കൊച്ചി: റെയിൻബോ എഫ്.എമ്മിനായി ശ്രോതാക്കൾ 'മഴവില്ലുപോലെ' ഒന്നിച്ചുനിന്നു. ഒടുവിൽ അടച്ചുപൂട്ടാനുള്ള തീരുമാനം ഓൾ ഇന്ത്യ റേഡിയോ പിൻവലിച്ചു. ഇന്നലെ മുതൽ പാട്ടുകളും പരിപാടികളുമായി റെയിൻബോ ശ്രോതാക്കളിലേക്കെത്തി. ആകാശവാണിയുടെ വിനോദ, വിഞ്ജാന സ്‌റ്റേഷനായ റെയിൻബോയുടെ കേരളത്തിലെ ഏക കേന്ദ്രമാണ് കൊച്ചി നിലയം. കഴിഞ്ഞ ആഗസ്റ്റിലാണ് 107.5 റെയിൻബോ എഫ്.എം വിവിധ് ഭാരതിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചത്. പേര് വിവിധ് ഭാരതി കൊച്ചി എന്നാക്കി മാറ്റി. വിവിധ് ഭാരതി 102.3 എം.എമ്മിലൂടെയാണ് പരിപാടികൾ പ്രക്ഷേപണം ചെയ്തിരുന്നത്.
പ്രതിഷേധം ഫലം കണ്ടു
കേന്ദ്രനീക്കം മലയാള ഭാഷയോടും സംസ്‌കാരത്തോടുമുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് പ്രതിഷേധത്തിലായിരുന്നു റെയിൻബോ സൗഹൃദ കൂട്ടായ്മ. ഇതിനായി കേന്ദ്ര വാർത്താ വിതരണ മന്ത്രിക്കുവരെ നിവേദനം നൽകി. മാസങ്ങൾ നീണ്ട ശ്രോതാക്കളുടെ പരിശ്രങ്ങളാണ് അടച്ചുപൂട്ടലിൽ നിന്ന് ഓൾ ഇന്ത്യാ റെഡിയോയെ പിന്തിരിപ്പിച്ചത്.
മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൊച്ചി എഫ്.എമ്മിന്റെ ഭാഗമായി 15 വർഷം മുമ്പാണ് റെയിൻബോ തുടങ്ങിയത്. രാവിലെ ആറ് മുതൽ 11 വരെയാണ് റെയിൽബോ വിനോദവും വിഞ്ജാനവും ശ്രോതാക്കളിൽ എത്തിക്കുന്നത്. "
കേന്ദ്ര തീരുമാനം വന്നതുമുതൽ റെയിൻബോ അടച്ചുപൂട്ടുമോയെന്ന ആശങ്കയിലായിരുന്നു. വലിയ സന്തോഷമുണ്ടെന്ന് റെയിൻബോ ശ്രോതാക്കളുടെ കൂട്ടായ്മ പറഞ്ഞു. അതേസമയം ഏതെല്ലാം പരിപാടികൾ റെയിൻബോയിൽ തുടരുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഒരാഴ്ച പരിപാടികൾ കേട്ടശേഷം മാറ്റമുണ്ടെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുവരാനാണ് റെയിൻബോ കൂട്ടായ്മയുടെ തീരുമാനം.
റെയിൻബോ എഫ്.എമ്മിനെ സ്നേഹിക്കുന്നവരുടെ വിജയമാണ്. ഒപ്പം നിന്നവർക്കെല്ലാം നന്ദി
പി.കെ. പ്രകാശ്
റെയിൻബോ സൗഹൃദ
കൂട്ടായ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |