തിരുവനന്തപുരം : പ്ലസ് ടു തലം രണ്ടാംഘട്ട പ്രാഥമിക പരീക്ഷ നിലവാരം പുലർത്തിയെന്ന് ഉദ്യോഗാർത്ഥികൾ. കൺഫർമേഷൻ നൽകിയതിൽ ഭൂരിപക്ഷവും ഇന്നലെ നടന്ന പരീക്ഷയിൽ പങ്കെടുത്തിരുന്നു. കാസർകോട് ഒഴികെയുള്ള ജില്ലകളിലെ 1100 പരീക്ഷാ കേന്ദ്രങ്ങളിലായാണ് രണ്ടേകാൽ ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരത്തും കുറവ് വയനാട് ജില്ലയിലുമായിരുന്നു. ഇക്കഴിഞ്ഞ 10 ന് നടന്ന ഒന്നാംഘട്ട പരീക്ഷയും ഇന്നലെ നടന്ന രണ്ടാംഘട്ട പരീക്ഷയും കൊവിഡ്,മറ്റ് അസുഖങ്ങൾ കാരണം എഴുതാൻ കഴിയാത്തവർക്കായി മറ്റൊരു ദിവസം അനുവദിക്കും. ഹയർസെക്കൻഡറി യോഗ്യതയുള്ള 85 തസ്തികകൾക്ക് അപേക്ഷിച്ചവർക്കുള്ളതാണ് പ്രാഥമിക പരീക്ഷ. പ്രാഥമിക പരീക്ഷ വിജയിക്കുന്നവർ ഓരോ തസ്തികകയ്‌ക്കും പ്രത്യേകമായി നടത്തുന്ന മുഖ്യപരീക്ഷ കൂടി എഴുതണം. ഒന്നാംഘട്ടം 1725 പരീക്ഷാകേന്ദ്രങ്ങളിലായി 4 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |