തൊടുപുഴ: നഗരസഭയുടെ പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആഗസ്ത് മാസത്തിൽ അംഗീകാരം ലഭിച്ച ഏഴാമത് ഗുണഭോക്തൃ ലിസ്റ്റിൽപ്പെട്ട 120 പേർക്ക് മുൻഗണനാ പ്രകാരം ആനൂകുല്യം അനുവദിക്കുന്നതിന് കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗം ഐക്യകണ്ഠേന അംഗീകരിച്ചതായി നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. ജനറൽ വിഭാഗത്തിൽ 104 ഗുണഭോക്താക്കളും പട്ടികജാതി വിഭാഗത്തിൽ 14 ഗുണഭോക്താക്കളുമാണുള്ളത്. 120 ഗുണഭോക്താക്കൾക്ക് നാല് ലക്ഷം രൂപ വീതം ആകെ 4.80 കോടി രൂപ കണ്ടെത്തണം. രണ്ട് ലക്ഷം രൂപ വീതമുള്ള നഗരസഭാ വിഹിതമായി 2.40 കോടി രൂപ നഗരസഭ വകയിരുത്തും. ഇതിനായി നഗരസഭാ പ്ലാൻ ഫണ്ടും ഹഡ്‌കോയിൽ നിന്ന് ലോൺ വിഹിതവുമുണ്ട്. പദ്ധതി നടത്തിപ്പിലേയ്ക്ക് 60 ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്ന് ലഭ്യമാകും. കൂടാതെ കേന്ദ്ര വിഹിതം 1.80 കോടി രൂപ ലഭിക്കും. ലഭിക്കാനുള്ള കേന്ദ്ര സംസ്ഥാന പദ്ധതി വിഹിതത്തിൽ എന്തെങ്കിലം താമസമുണ്ടായാൽ പദ്ധതിക്ക് കാലതാമസം ഉണ്ടാകാതിരിക്കുന്നതിന് താത്കാലികമായി വിഹിതവും കണ്ടെത്തുന്നതിന് നഗരസഭ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |