തൃശൂർ : യു.പിയിലെ ലഖിംപൂർഖേരിയിൽ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ നടന്ന കർഷക കൂട്ടക്കുരുതി ആസൂത്രിതമാണെന്ന് ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. കർഷക സമരം അടിച്ചമർത്താനുള്ള മോദി, യോഗി സർക്കാരുകളുടെ നീക്കം ഫാസിസ്റ്റുകളുടെ നയമാണ്. നേതാക്കളെ അറസ്റ്റ് ചെയ്തും സമരക്കാരെ കൊലപ്പെടുത്തിയും, കർഷക സമരത്തെ അടിച്ചമർത്താൻ നോക്കിയാൽ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ടി.എൻ പ്രതാപൻ എം.പി കൂട്ടിച്ചേർത്തു. കർഷക കൂട്ടക്കുരുതിയുടെ ഉത്തരവാദികളായ കേന്ദ്രമന്ത്രിയെയും, മന്ത്രി പുത്രനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും, പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.എൻ പ്രതാപൻ എം.പി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. എം.പി വിൻസെന്റ്, ടി. വി. ചന്ദ്രമോഹൻ, എൻ.കെ. സുധീർ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത്, സി. എസ്. ശ്രീനിവാസൻ, സി. സി. ശ്രീകുമാർ, എ. പ്രസാദ്, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ, ലീലാമ്മ തോമസ്, സുന്ദരൻ കുന്നത്തുള്ളി, കെ. ഗോപാലകൃഷ്ണൻ, ഒ.ജെ. ജനീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |