കോഴിക്കോട്: തീപിടിത്തത്തിൽ ഉണ്ടാവുന്ന നാശനഷ്ടത്തിന്റെ തീവ്രത കുറയ്ക്കാൻ മിഠായിത്തെരുവിൽ സാറ്റലൈറ്റ് ഫയർസ്റ്റേഷൻ ആരംഭിക്കുന്നു. ബീച്ച് ഫയർസ്റ്റേഷന് കീഴിലാണ് സ്റ്റേഷൻ വരുന്നത്.
ഇതിനായി സംസ്ഥാന സർക്കാർ അനുമതി നൽകി കഴിഞ്ഞു. റെയിൽവേ സ്റ്റേഷന് സമീപം മേൽപാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ റെയിൽവേയുടെ സ്ഥലത്താണ് സാറ്റലൈറ്റ് സ്റ്റേഷൻ സ്ഥാപിക്കുക. റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം ഉണ്ടാവുകയാണെങ്കിൽ വേഗത്തിൽ തീ അണയ്ക്കാനുളള സൗകര്യംകൂടി കണ്ടാണ് റെയിൽവേ സ്ഥലവും കെട്ടിടവും വിട്ടുകൊടുക്കാൻ തയ്യാറായത്. സ്ഥലത്തിനും കെട്ടിടത്തിനും പാട്ടക്കരാർ നിശ്ചയിക്കുന്നതിന് റെയിൽവേയുമായി സംസ്ഥാന സർക്കാർ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഇതിൽ ധാരണയായാൽ സാറ്റലൈറ്റ് സ്റ്റേഷൻ വൈകാതെ ആരംഭിക്കും.
ഒന്നോ പരമാവധി രണ്ടോ ഫയർ എൻജിൻ മാത്രമാണ് സാറ്റലൈറ്റ് സ്റ്റേഷനിൽ ഉണ്ടാവുക. വലിയ തീപിടിത്തമാണെങ്കിൽ മാതൃ ഫയർ സ്റ്റേഷന്റെ സഹായം തേടും. മിഠായിത്തെരുവിലും എം.പി റോഡിലുമുണ്ടായ തീപിടിത്തങ്ങൾ വലിയ നാശനഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |