തിരുവനന്തപുരം: പരിയാരം പബ്ലിക് സ്‌കൂളിൽ അദ്ധ്യാപക തസ്തിക സൃഷ്ടിച്ച് നിലവിലുള്ള 22 ജീവനക്കാരിൽ നിന്ന് 19 പേരെ നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻെറ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു.
ബി.എഡുള്ള ജീവനക്കാർക്ക് കെ ടെറ്റ് യോഗ്യതയിൽ ഇളവ് നൽകും. അദ്ധ്യാപക തസ്തികയുടെ യോഗ്യതയുമില്ലാത്തവരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ മറ്റ് തസ്തികളിലേക്ക് പരിഗണിക്കും. കുട്ടികൾക്ക് യൂണിഫോം, കിറ്റുകൾ എന്നിവ നൽകും.
അക്കാഡമി ഓഫ് മെഡിക്കൽ സയൻസിന്റെ കീഴിലായിരുന്ന അൺ എയ്ഡഡ് സ്‌കൂളായ പരിയാരം പബ്ലിക് സ്‌കൂളിനെ 2019 മാർച്ച് 18 ൽ സർക്കാർ ഉത്തരവ് പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയെങ്കിലും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ആനുകൂല്യങ്ങളൊന്നും നല്കിയിരുന്നില്ല.
ജീവനക്കാർക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ശമ്പളം നല്കാനും തീരുമാനിച്ചു.
മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ ബാലഗോപാലൻ, വീണാ ജോർജ്ജ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി
എ. പി. എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |