കണ്ണൂർ: കൊവിഡ് സൃഷ്ടിച്ച ഒന്നരവർഷക്കാലത്തെ ഇടവേളക്കു ശേഷം സ്‌കൂളുകളിലേക്ക് തിരികെയെത്തുന്ന വിദ്യാർത്ഥികളോട് അവരുടെ മാനസിക നിലവാരം മനസ്സിലാക്കി ഇടപെടണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട കർത്തവ്യ വാഹകരുടെ ജില്ലാതല യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറളം ഫാം സ്‌കൂളിൽ അദ്ധ്യാപകരെ നിയമിക്കുന്നത് സംബന്ധിച്ച് കമ്മിഷൻ ഇടപെട്ടിട്ടുണ്ടെന്നും തീരുമാനം ഉടൻ ഉണ്ടാവുമെന്നും ചെയർമാൻ അറിയിച്ചു. അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ ഫീസ് നിരക്കിൽ മാറ്റം വരുത്തുന്നതിനായി കൂടുതൽ ഇടപെടലുകൾ കമ്മിഷൻ നടത്തും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മിഷൻ രജിസ്ട്രാർ പി.വി. ഗീത, എ.ഡി.എം കെ.കെ. ദിവാകരൻ, അഡീഷണൽ പൊലീസ് കമ്മീഷണർ പ്രിൻസ് എബ്രഹാം, ആർ.ടി.ഇ സെൽ സീനിയർ ടെക്‌നിക്കൽ ഓഫീസർ കെ. ലതിക എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |