കണ്ണൂർ:നാവിൽ തുമ്പിൽ തങ്ങിനിൽക്കുന്ന നാട്ടുരുചി ആസ്വദിച്ച് കഴിക്കാനുള്ള അവസരമൊരുക്കി കേരള സർക്കാർ സംരംഭമായ കെ.ടി.ഡി.സി. കേരളീയരുടെ രുചിശീലങ്ങളിൽ പ്രധാനമായ പഴങ്കഞ്ഞി(വടക്കൻ കേരളത്തിൽ കുളുത്ത്) തീൻമേശയിലെത്തിച്ചാണ് കണ്ണൂർ കെ.ടി.ഡി.സി ലൂംലാൻഡ് റസ്റ്റോറന്റ് ആളുകളുടെ ഇഷ്ടം നേടുന്നത്.
കഴിഞ്ഞ ഒന്നാം തീയതി മുതൽ ലൂം ലാൻഡിൽ കുളുത്ത് വിളമ്പുന്നുണ്ട്.രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് വിതരണം. പഴഞ്ചോറ്, കട്ടതൈര്, ചെറിയ ഉള്ളി, കാന്താരി, ഇഞ്ചി, ചമ്മന്തി, അച്ചാർ, ചുട്ട പപ്പടം, വാട്ട് മുളക്, കപ്പ എന്നിവയടങ്ങിയ ഒരു ചട്ടി കുളുത്തിന് 80 രൂപയാണ് വില. കപ്പയ്ക്ക് പകരം മുളകിട്ട മീൻ കറിയാണെങ്കിൽ വില നൂറുരൂപയാകും.
ജയ, മട്ട അരി ഉപയോഗിച്ച് തലേന്ന് രാത്രി തയ്യാറാക്കുന്ന ചോറ് കഞ്ഞി വെള്ളം ചേർത്ത് കുഴച്ച് മൺകലത്തിൽ ഉപ്പും പച്ചമുളകും മറ്റ് കറികളും ചേർത്ത് കഴിക്കുന്നതാണ് പൊതുവെ കുളുത്ത് കുടിയായി അറിപ്പെടുന്നത്. ദഹനം ഉൾപ്പെടെ വയറിനും മനസിനും ഒരു പോലെ ഊർജ്ജം നൽകുന്ന ഭക്ഷണം കൂടിയാണ് കുള്ത്ത്.പഴമക്കാരുടെ ജീവിതത്തിന്റെ ഭാഗമായ ഭക്ഷണമാണിത്. വലിയ സാദ്ധ്യത മുന്നിൽ കണ്ടാണ് പഴയ രുചികൾ തേടുന്നവർക്കായി ലൂം ലാൻഡ് കെ.ടി.ഡി.സി ഈ വിഭവം തയ്യാറാക്കിയിരിക്കുന്നത്.
കുളുത്ത് കഴിക്കുന്നതിന് ദിനം പ്രതി നിരവധി പേർ എത്തുന്നുണ്ട്. നേരത്തെ ചട്ടിച്ചോർ, പൊതിച്ചോറ്, താലി മീൽസ് തുടങ്ങിയ വിഭവങ്ങളും ലൂം ലാൻഡ് ഒരുക്കിയിരുന്നു. ഡിസംബറോടു കൂടി ആദിവാസി ഫുഡ് വെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ്
-സുർജിത്ത് ഉണ്ണികൃഷ്ണൻ, മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |