തുരുത്തി: കൃഷിയോഗ്യമാക്കി വിത്ത് വിതയ്ക്കാൻ പാകത്തിന് ശരിയാക്കിയിരുന്ന ഈരത്ര ഇഞ്ചൻതുരുത്ത് പാടശേഖരത്തിലും അയ്യംപടവ് സർപ്പകണ്ടം പാടശേഖരത്തിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെളളപ്പൊക്കത്തിൽ പാടം കവിഞ്ഞ് പോള കയറി. പാടം കൃഷിയോഗ്യമാക്കാനും വെളളം കയറാതിരിക്കാൻ മട സ്ഥാപിച്ചതിനും വളരെയധികം രൂപ ചെലവായതായി പാടശേഖര സമിതിക്കാർ പറഞ്ഞു. പോള വാരി മാറ്റാൻ അധിക സാമ്പത്തിക ചെലവാണ് നേരിടുന്നത്. സർക്കാരിൽ നിന്നും ഇതിനാവശ്യമായ സഹായം ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്കും, മാടപ്പളളി ബ്ലോക്ക് തലത്തിലും നിവേദനം നൽകി. സഹായം ലഭിച്ചില്ലെങ്കിൽ ഈ വർഷം കൃഷി ഇറക്കാൻ സാധിക്കാതെ വരുമെന്ന് ഈരത്ര ഇഞ്ചൻതുരുത്ത് പാടശേഖര കമ്മിറ്റി സെക്രട്ടറി ജിമ്മിച്ചൻ, പ്രസിഡന്റ് കുഞ്ഞച്ചൻകുട്ടി കൊച്ചീത്ര, അയ്യംപടവ് സർപ്പകണ്ടം പാടശേഖര കമ്മിറ്റി സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ, പ്രസിഡന്റ് കെ റ്റി ജോസഫ് കുറ്റിക്കൽ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |